Friday, 4 March 2022

 നീലാകാശം പോൽ നിറയും മൗനമേ

നീർമിഴിതുള്ളികളായി 
പൊഴിയാതെ പോകയോ..

പെരുംമഴക്കാലത്തെ ജലപ്രവാഹം പോൽ 
എല്ലാ മോഹങ്ങളും ഒലിച്ചു പോകയോ..
കാണാമറയത്തു നിന്നു വരും
 മന്തമാരുതൻ പോൽ 
നിൻ കുളിർ ഗന്ധമെന്നെ തഴുകി മടങ്ങുകയോ..
നിൻ കോപമെന്നിൽ കൊടുങ്കാറ്റായി 
ആഞ്ഞടിച്ചീടും മുൻപേ തന്നേ
തിരികെ ചേർന്നിടാം , 
നീയാം തണൽമരത്തിൻ  കീഴിൽ 
ചേക്കേറുമൊരു കുരുവി പോൽ ഞാൻ..

No comments:

Post a Comment

Disqus Shortname

Comments system