‘നിദ്ര പടികടന്നെത്തും മുമ്പ്,
കടൽ കയർത്തുവരും മുമ്പ്,
നമുക്ക് മണൽത്തരികളാവാം...----
ഓരോ തിരയിലും അലിഞ്ഞു ചേർന്നു,
തീരങ്ങളെ മാറി മാറി പുൽകാം.
ഒടുവിലാ ആഴി തൻ മാറിലെ,
പവിഴ സൗധത്തിൽ തിളങ്ങും മുത്തുകളായി മാറാം...
ഒരിക്കൽക്കൂടി നിൻ മിഴികൾ ഉയർത്തു, പ്രിയേ
ഇരുൾ യാമത്തിന് മുൻപായി നമുക്ക്
പ്രണയത്തിന്റെ ഓര്മപൂക്കൾ
ഈ രാവിൽ,
നീലാകാശം പോൽ നിറയും മൗനമേ
രാത്രിയുടെ യാമങ്ങളിൽ
വെളിച്ചത്തിനായ് കാത്തിരുന്നിട്ടുണ്ടെങ്കിലും..
പിരിയുവാൻ കാരണമേതുമില്ലെങ്കിലും
മിണ്ടാതെപോവുന്നതെന്തേ ഈ രാവിൽ.
നിന്നെ പ്രണയിച്ചിരുന്നൊരാ കാലമത്രയും,
സ്വപ്നംപോൽ ഈ രാവിൽ മറഞ്ഞീടുമോ..
അറിയാം പിരിയുന്ന ദിനമത്രെ ഇന്ന്,
ആശിച്ചിടുന്നു നിൻകൂടെ നിൽക്കാൻ.
നാളെയുടെ പുഞ്ചിരി എൻ ഹ്രദയത്തിൽ വീണിടാം,
മറക്കില്ല നിൻ പൂക്കാലം അന്നുമെന്നും..
നിസ്സ്ഹായനായ് വിടപറയുന്നു ഞാൻ
എൻ പ്രിയേ ഇരുപത്തിയൊന്നുകാരി. മറക്കില്ല ഞാൻ..